എന്താണ് ബിദ്അത്ത് ?


‘ബിദ്അത്ത്’ എന്ന അറബി പദത്തിന്റ ഭാഷാപര മായ അര്‍ത്ഥം, പൂര്‍വ്വ മാതൃകയില്ലാതെ ഉണ്ടാകുന്നത് എന്നാണ്. എന്നാല്‍ മതപരമായി (സാങ്കേതികമായി) അതുകൊണ്ടുള്ള വിവക്ഷ നബി(സ)യുടെ മാതൃകയില്ലാതെ മതത്തില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങ ളാണ്. ഒന്നുകൂടി വ്യക്തമാക്കിപറഞ്ഞാല്‍, മതം പൂര്‍ ത്തിയായതിനു ശേഷം അതിന്റ പേരില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങളെല്ലാം ബിദ്അത്താണ്. പണ്ഡിത ന്മാരെല്ലാം ബിദ്അത്തിനെ നിര്‍വ്വചിച്ചിട്ടുള്ളതും അപ്രകാരമാണ്.ബിദ്‌അത്തിന്റെ നിർവ്വചനത്തിന്‌ ഇമാം ശാത്വിബിയുടെ വാക്കുകൾ നോക്കുക.

فالبدعة إذن عبارة عن: طريقة في الدين مخترعة تضاهي الشرعيّة، يُقصد بالسلوك عليها المبالغة في التعبد لله تعالى 
"അല്ലാഹുവിന്റെ പൊരുത്തവും  സാമീപ്യവും ആഗ്രഹിച്ച്‌, അവന്റെ നിയമത്തെ അനുകരിച്ച്‌ സമാനമായ വിശ്വാസങ്ങളോ, കർമ്മങ്ങളോ വ്യക്തമായ പ്രമാണങ്ങളുടെ അഭാവത്തിൽ യാതൊരടിസ്ഥാനവുമില്ലാതെ പുതുതായുണ്ടാക്കുന്നതിനെ ശറഇൽ ബിദ്‌അത്ത്‌ എന്ന്‌ പറയാം"
(الإعتصام (1/43)


അപ്പോള്‍ മതത്തിൽ ഇല്ലാതിരുന്ന ഒരു കാര്യം പുണ്യ കര്‍മമായി മതത്തിൽ കൂട്ടി ചേർക്കുന്ന പുത്തൻ ആചാരമാണു ബിദ്അത്ത്.
ഭൌതികമായ കാര്യങ്ങളും കണ്ട് പിടുത്തങ്ങളും അതിൽ പെടുകയില്ല. അതില്‍ മതത്തിന് വിരുദ്ധമല്ലാത്ത രൂപത്തില്‍ പുതിയത് ഉണ്ടാക്കുന്നത് വിലക്കിയിട്ടില്ല. ( കാർ, മൊബൈൽ, മുതലായവ...)


ഇസ്ലാമിന്റെ സമ്പൂര്‍ണ്ണത വിശുദ്ധ ഖുര്‍ആനും പ്രവാചക തിരുമേനി (സ)യും വ്യക്തമാക്കിയിട്ടുള്ളതാണ്. സന്ദേഹമില്ലാത്ത ഒരാദര്‍ശമെന്ന നിലക്ക് ആര്‍ക്കും സമീപിക്കാ വുന്ന ദീനാണ് ഇസ്ലാം. കാലഘട്ടങ്ങളുടെ മാറ്റത്തിനുസരിച്ച്, ഖണ്ഡിതമായി പഠിപ്പിക്കപ്പെട്ട ഒരൊറ്റ പാഠവും തിരുത്തേണ്ടതായൊ കൂട്ടിച്ചേര്‍ക്കേണ്ടതായൊ ഇസ്ലാമിലില്ല.

"ആരെങ്കിലും നല്ലതെന്ന പേരില്‍ ഒരു ബിദ്അത്ത് ചെയ്‌താല്‍ മുഹമ്മദ്‌ നബി(സ) തന്റെ രിസാലത്തില്‍ വഞ്ചന കാണിച്ചു എന്ന് അവന്‍ വാദിക്കുന്നുവെന്നാണ് അതിന്നര്‍ത്ഥം" 
 ഇമാം മാലിക് (റ)


വിശ്വാസിയുടെ ജീവിത ലക്ഷ്യം സ്വര്‍ഗപ്രവേശമാണ്. അതിനുതകുന്ന സകലതും പ്രവാചകന്റെ ജീവിതത്തില്‍ സമൃദ്ധവുമാണ്. വിശുദ്ധ ഖുര്‍ആന്‍ അത് ഇങ്ങനെ വ്യക്തമാക്കി:
"തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹു വെയും അന്ത്യദിത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.''
(അഹ്സാബ്: 21)
ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും(സ)മടക്കുക.
 (സൂറത്ത് നിസാഅ്: 59 ) 

ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റുമാർഗ്ഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗ്ഗത്തിൽ നിന്ന് നിങ്ങളെ ചിതറിച്ച് കളയും.
 (സൂറ: അൻആം: 153)

(നബി(സ)യേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില് എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കു കയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. 
(സൂറ: ആലു ഇംറാൻ: 31)


ഖുര്‍ആന്‍ പറയുന്നു : "നബിയെ പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌."
( സൂറ: മാഇദ : 77 )

. "വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌."

( സൂറ: നിസാഅ്: 171 )

”തിരുദൂതന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നത് നിങ്ങള്‍ സ്വീകരിക്കുകയും വിരോധിച്ചത് വെടിയുകയും ചെയ്യുക.” 
(സൂറ : ഹശ്ര്‍ : 7)

ഇന്ന് ഞാന് നിങ്ങള്ക്ക് നിങ്ങളുടെ മതം പൂര്ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്ക്ക് ഞാന് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന് നിങ്ങള്ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.
 (സൂറത്ത് മാഇദ :3)
യാതൊരു വിശദീകരണത്തിനും പഴുതില്ലാത്ത വിധം മതത്തിന്റെ സമ്പൂര്‍ണത ഈ ആയത്തില്‍ നി ന്നും വ്യക്തമാണല്ലോ? എങ്കിലും, ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് പ്രസിദ്ധ സുന്നി പണ്ഡിതനായ കെ വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് അദ്ദേഹ ത്തിന്റെ ഖുര്‍ആന്‍  വ്യാഖ്യാനത്തിലെഴുതിയ വരികള്‍ സാന്ദര്‍ഭികമായി ഇവിടെ ഉദ്ധരിക്കട്ടെ:

”ദീന്‍ പൂര്‍ത്തിയാക്കി എന്നുവെച്ചാല്‍ ദീനില്‍ വിശ്വസിക്കേണ്ടതും ആചരിക്കേണ്ടതും എന്തൊക്കെ യാണോ അതെല്ലാം അറിയിച്ചുതന്നുകഴിഞ്ഞു, ഇപ്പോള്‍ നിലവില്‍ വന്നിട്ടുള്ള രൂപം ഇസ്‌ലാമിന്റെ പൂര്‍ണ രൂപമാണ് എന്നത്രെ. അതിനാല്‍ ഇനിമേല്‍ യാതൊരു കാരണവശാലും അതില്‍ യാതൊരു മാറ്റവും വരുത്തരുത്.” 
(ഫത്ഹുറഹ്മാന്‍  2/23)


മാത്രമല്ല, മതത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന കാര്യങ്ങള്‍ എത്ര ശ്രേഷ്ഠമായ ആരാധനകളാണെ ങ്കിലും-അത് ദിക്‌റാകട്ടെ, സ്വലാത്താകട്ടെ, നമസ്‌കാ രമാകട്ടെ-ബിദ്അത്തു തന്നെയാണ്. അതിനാല്‍ അവക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല! ഹദീസ് ഗ്രന്ഥങ്ങളിലും മേല്‍ ബാ ധ്യത ഓര്‍മിപ്പിക്കുന്ന നിരവധി വചനങ്ങള്‍ കാണാം.

ആയിശ(റ) നിവേദനം: നബി(സ) പറഞ്ഞു: ”നമ്മുടെ ഈ മതത്തില്‍, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ട താണ്.” 
(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 2697, സ്വഹീഹ് മുസ്‌ലിം. നമ്പര്‍: 1718)

അബൂഹുറൈറ(റ) നിവേദനം. നബി(സ) പറഞ്ഞു: ”എന്റെ സമുദായത്തിലെ എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും. വിസമ്മതിച്ചവര്‍ ഒഴികെ! അപ്പോള്‍ അവര്‍ (സ്വഹാബികള്‍) ചോദിച്ചു: ആരാണ് വിസമ്മതിച്ചവര്‍? നബി(സ) പറഞ്ഞു: ആര്‍ എന്നെ അനുസരിച്ചുവോ (എന്റെ കല്‍പ്പനകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയോ) അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആര്‍ എന്നോട് അനുസരണക്കേട് കാണിച്ചുവോ അവര്‍ എന്നെ വിസമ്മതിച്ചു.” 
(സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7280)

അബൂഹുറൈറ(റ) നിവേദനം. നബി (സ) പറഞ്ഞു: ”ഞാന്‍ നിങ്ങള്‍ക്ക് വല്ല കാര്യവും നിരോധിച്ചാല്‍ അതു നിങ്ങള്‍ വര്‍ജിക്കുക. ഞാന്‍ നിങ്ങളോട് എന്തെങ്കിലും കല്‍പിച്ചാല്‍ പരമാവധി അത് പ്രവര്‍ത്തിക്കുകയും ചെയ്യുക.” 
(സ്വഹീഹുല്‍ ബുഖാരി : 8288, സ്വഹീഹ് മുസ്‌ലിം: 1337)

”കാര്യങ്ങളില്‍ വെച്ച് ഏറ്റവും മോശമായത് പുതു നിര്‍മ്മിതങ്ങളാണ്.(ബിദ്അത്തുകളാണ്), എല്ലാ ബിദ് അത്തുകളും വഴികേടുമാണ്.” 
(സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 867)
”നമ്മുടെ നിര്‍ദ്ദേശമില്ലാതെ ആരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിച്ചാല്‍ അത് തള്ളിക്കളയേണ്ടതാണ്.”
 (സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 1718)
നബി(സ)യുടെ പ്രഗത്ഭ സ്വഹാബിവര്യനായി രുന്ന ഇബ്‌നു ഉമര്‍(റ) ഇത്ര കൂടി പറഞ്ഞു: ”എല്ലാ ബിദ്അത്തുകളും വഴികേടാണ്. ആളുകള്‍ക്ക് അത് നല്ലതായി തോന്നിയാലും ശരി!”
 (ദാരിമി)
”നബി(സ) പറഞ്ഞു: എനിക്കുശേഷം നിങ്ങളില്‍ നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. അപ്പോള്‍ എന്റെ ചര്യയും, സദ്‌വൃത്തരും വിവേകികളുമായ ഖലീഫമാരുടെ ചര്യയും നിങ്ങള്‍ പിന്തുടരുക. അണപ്പല്ലുകള്‍ കൊണ്ട് നിങ്ങളവ കടിച്ചു പിടിക്കുകയും ചെയ്യുവീന്‍. (കാരണം, മതത്തില്‍) പുതുതായി നിര്‍മിക്കപ്പെട്ട എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴികേടുമാണ്.” (അബൂദാവൂദ്. ഹദീസ് നമ്പര്‍: 4607, തിര്‍മുദി: 2676, ഇബ്‌നുമാജ: 42)

മുഹമ്മദ് നബി (സ)  പറഞ്ഞു: 

നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) ആരെങ്കിലും പുതുതായി എന്തെങ്കിലും കൂട്ടി ചേർത്താൽ അത് തള്ളപ്പെടേണ്ടതാണു.
( ബുഖാരി, മുസ്ലിം)
നമ്മുടെ നിർദ്ദേശമില്ലാതെ ആരെങ്കിലും ഒരു അമൽ ചെയ്താൽ അത് തള്ളപ്പെടേണ്ടതാണു 
( മുസ്ലിം)

ഏറ്റവും നല്ല വാക്കുകൾ അല്ലാഹുവിന്റെ ഗ്രന്ഥമാണ് ഏറ്റവും നല്ല ചര്യ മുഹമ്മദ്നബി(സ)യുടെ ചര്യയാണ്. ഏറ്റവും വലിയ തിന്മ പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്. 
(മുസ്ലിം)
ഇബ്‌നുമസ്ഊദ്(റ) നിവേദനം: നബി(സ) പറ ഞ്ഞു:
 ”ഹേ ജനങ്ങളേ! നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്കടുപ്പിക്കുന്നതും നരകത്തില്‍നിന്നകറ്റുന്നതുമായ ഒരു സംഗതിയും നിങ്ങളോട് ഞാന്‍ കല്‍പിക്കാതെ വിട്ടുകളഞ്ഞിട്ടില്ല! അതുപോലെ, നിങ്ങളെ നരകത്തി ലേക്ക് അടുപ്പിക്കുന്നതും സ്വര്‍ഗ്ഗത്തില്‍നിന്നകറ്റുന്നതു മായ ഒരു സംഗതിയും നിങ്ങളോട് വിരോധിക്കാ തെയും വിട്ടുകളഞ്ഞിട്ടില്ല!” 
(മിശ്കാത്ത്. ഹദീസ് നമ്പ ര്‍: 5300)

അബൂദര്‍റ്(റ) നിവേദനം: നബി(സ) പറഞ്ഞു: ”സ്വര്‍ഗ്ഗത്തിലേക്ക് അടുപ്പിക്കുകയും നരകത്തില്‍നിന്നകറ്റുകയും ചെയ്യുന്ന ഏതൊരു സംഗതിയും നിങ്ങ ള്‍ക്ക് വിവരിക്കപ്പെടാതെ ബാക്കിവെച്ചിട്ടില്ല!” 
(ത്വബ്‌റാനിയുടെ മുഅ്ജമുല്‍ കബീര്‍. ഹദീസ് നമ്പര്‍: 1647)

എത്ര വ്യക്തമാണ് നബി(സ)യുടെ പ്രഖ്യാപനം! മനുഷ്യരെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ നിസ്സാര സംഗതികള്‍ പോലും അവിടുന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട് എന്നര്‍ത്ഥം. ഇനി അതിലേക്ക് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ നേരിയ ഒരു പഴുതുപോലും ബാക്കിവെച്ചിട്ടില്ല. എല്ലാ അര്‍ത്ഥത്തിലും അത് സമ്പൂര്‍ണ്ണമായി എന്ന് ചുരുക്കം.

 ഇതു സംബന്ധമായ നബി(സ)യുടെ ഗൗരവമേറിയ ചില താക്കീതുകള്‍ കൂടി കാണുക:
”നബി(സ) പറഞ്ഞു: ഞാന്‍ (വിചാരണാവേളയില്‍) ഹൗളുല്‍കൗസറിനടുത്ത് നിങ്ങളുടെ മുമ്പെത്തുന്നതാണ്. എന്റെ അരികെ വന്നവര്‍ അതില്‍ നിന്ന് കുടിക്കും. അതില്‍നിന്ന് കുടിച്ചവര്‍ക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകള്‍ എന്റെ അടുത്ത് ഹൗളിങ്കല്‍ വരും. അവരെ ഞാന്‍ അറിയും. അവര്‍ എന്നെയും അറിയും. പിന്നെ എന്റെയും അവരുടെയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്. അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എന്റെ ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍ ദൂരോപ്പോകൂ! ദൂരെപ്പോകൂ!!”

 (സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7583,7584, 7050,7051, സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 1718)

നോക്കൂ, പരലോകത്ത് വിചാരണക്കുമുമ്പു തന്നെ ബിദ്അത്തുകാരായ ആളുകളോടുള്ള നബി(സ)യുടെ വെറുപ്പും ദേഷ്യവുമാണിവിടെ കണ്ടത്!

ഇനി, ബിദ്അത്തിന്റെ ആളുകള്‍ക്ക് പരലോക ത്തുണ്ടാകുന്ന നിന്ദ്യമായ അവസ്ഥകള്‍ നബി(സ) തന്നെ വിശദീകരിക്കുന്നത് നോക്കൂ:


”ബിദ്അത്തിന്റെ ആളുകള്‍ സൃഷ്ടികളില്‍ ഏറ്റവും നികൃഷ്ടരാണ്.” (അബൂനഈം)




”ബിദ്അത്തിന്റെ ആളുകള്‍ നരകത്തിലെ പട്ടികളാണ്.” 
(അബൂഹാതിം)



മതത്തില്‍ പുതുതായ പലതും കടത്തിക്കൂട്ടുക യും ആ ബിദ്അത്തുകള്‍ അനുഷ്ഠിക്കുകയും ചെയ്യു ന്നവരെയും അതിന് മനസാ-വാചാ-കര്‍മണാ അംഗീ കാരം നല്‍കുന്നവരെയും എത്ര ഗൗരവത്തോടെയാണ് ഇസ്‌ലാം ശപിക്കുന്നത്! അവര്‍ക്ക് ഹൗളുല്‍ കൗസറില്‍ നിന്ന് പാനീയം നല്‍കാതെ, അവിടെ നിന്നും ആട്ടിക്കളയുമെന്നും, നരകത്തില്‍ പോലും വളരെ നിന്ദ്യമായ സ്ഥാനമാണ് അവര്‍ക്ക് ലഭിക്കുന്നതെന്നും പറയുമ്പോള്‍ ബിദ്അത്തുകളുടെ ഗൗരവമെത്രയാണ്?! മാത്രമല്ല, ബിദ്അത്തുകളോട് ഏതെങ്കിലും നിലക്ക് അനുഭാവം പുലര്‍ത്തിയാല്‍ പോലും അത് ഇസ്‌ലാമിക ദൃഷ്ടിയില്‍ ഭീകരമായ കുറ്റമാണെന്നും ബിദ്അത്തുകാരന്‍ അതുപേക്ഷിക്കുന്നതുവരെ അവന്റെ പശ്ചാത്താപം പോലും സ്വീകരിക്കുകയില്ലെന്നും ഹദീസുകളില്‍ കാണാം.

അല്ലാഹുവിന്റെ റസൂല്‍(സ) തന്റെ ഏതൊരു പ്രഭാഷണത്തിന്റെയും തുടക്കത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കാറുണ്ടാ യിരുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട് 
"നിങ്ങള്‍ മതത്തില്‍ പുതുതായുണ്ടാകുന്നകാര്യങ്ങളെ സൂക്ഷിക്കണേ, കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്അത്താകുന്നു. എല്ലാബിദ്അത്തുകളും വഴികേടാണ് (വഴികേടുകളൊക്കെ നരകത്തിലേക്കുമാണ്)''.
 (ബുഖാരി, മുസ്ലിം, അവസാന ഭാഗം. അബൂദാവൂദ്)

.നബി(സ)യുടെ രഹസ്യ സൂക്ഷിപ്പുകാരന്‍ ഹുദൈഫ(റ) ഒരിക്കല്‍ രണ്ടു കല്ലുകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് കൂടെയുള്ളവരോടായി ചോദിച്ചു. ഈ കല്ലുകള്‍ക്കിടയിലൂടെ .നിങ്ങള്‍ പ്രകാശം കാണുന്നുണ്ടോ ? അവര്‍ പറഞ്ഞു. അല്‍പം മാത്രം. അദ്ദേഹം പറഞ്ഞു. അാല്ലാഹുവാണ് സത്യം, ബിദ്അത്തുകള്‍ വ്യാപകമാകുകതന്നെ ചെയ്യും. ഈ കല്ലുകള്‍ക്കിടയിലൂടെ സൂര്യ പ്രകാശം കാണും പോലെയല്ലാതെ ബിദ്അത്തുകള്‍ക്കിടയില്‍നിന്ന് സുന്നത്തുകള്‍ കാണാത്ത അവസ്ഥയുണ്ടാകും. വല്ല ബിദ്അത്തുകളും ആരെങ്കിലും ഒഴിവാക്കിയാല്‍ സുന്നത്ത് ഒഴിവാക്കിയെന്ന് അന്ന് ആളുകള്‍ പറയും 
(അല്‍-ഇഅ്തിസ്വാം)

പ്രവാചക വചനങ്ങളില്‍ ധാരാളം ഉദ്ബോധനങ്ങള്‍ ബിദ്അത്തുകളെക്കുറിച്ച് കാണാന്‍ കഴിയും. ജാബിര്‍(റ) ഇബ്നു മസ്ഊദ്(റ) അബൂഹുറൈറ(റ) ഇബ്നു ഉമര്‍(റ) തുടങ്ങിയ സ്വഹാബിമാരൊക്കെ ബിദ്അത്തുകളെ കുറിച്ച് പറഞ്ഞതിന് കയ്യും കണക്കുമില്ല. കാരണം നബി(സ)യില്‍ നിന്ന് നേരിട്ട് മതം പഠിച്ചതിനാല്‍ കള്ള നാണയങ്ങള്‍ ഏതൊക്കെയാണെന്നും അത് തിരിച്ചറിയാുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം ആണെന്നും വളരെ കൃത്യമായി മനസ്സിലാക്കിയവരായിരുന്നു അവര്‍. 

അത്കൊണ്ടാണല്ലോ തുമ്മിയ വ്യക്തി "അല്‍ഹംദുലില്ലാഹ്'' എന്നതിന്റെ കൂടെ "വസ്സ്വലാത്തു വസ്സലാമു അലാ റസൂലുല്ലാഹ് '' എന്നുകൂടി കൂട്ടിപറഞ്ഞപ്പോഴേക്ക് ഇബ്നു ഉമര്‍(റ) അതി ചോദ്യം ചെയ്തത്. അത്കൊണ്ട് തന്നെയാണല്ലോ കയ്യില്‍ നൂലുകെട്ടിയ രോഗിയോട് താങ്കള്‍ ഈ അവസ്ഥയില്‍ മരണപ്പെട്ടാല്‍ താങ്കള്‍ക്ക് വിജയം ലഭ്യമല്ലെന്നും ഞാന്‍ താങ്കള്‍ക്ക് വേണ്ടി നമസ്കരിക്കുകപോലുമില്ലെന്നും ഹുദൈഫ(റ) പ്രഖ്യാപിച്ചത്. അത്കൊണ്ട് തന്നെയാണല്ലോ നമസ്കാരശേഷം വലതു ഭാഗത്തൂടെ പിരിഞ്ഞുപോയ ആളെ വിളിച്ച്കൊണ്ട് എന്തേ താങ്കള്‍ ഈ ഭാഗത്തൂടെ പോരുന്നു എന്ന് ഇബ്നു ഉമര്‍(റ) ചോദിച്ചത് . (അതെ വലത് ഭാഗത്ത് കൂടെ പോകുന്നതില്‍ പ്രത്യേക പുണ്യമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ബിദ്അത്തായാല്‍ തിരുത്തിക്കൊടുക്കാന്‍ ഉദ്ദേശിച്ച് കൊണ്ടാ യിരുന്നു അത്). അത്കൊണ്ട് തന്നെയാണല്ലോ പള്ളിയില്‍ നടക്കുന്ന ദിക്ര്‍ ഹല്‍ഖ ശ്രദ്ധയില്‍പെട്ടപ്പോള്‍ അബൂമൂസല്‍ അശ്അരി(റ) ഇബ്നു മസഊദ്(റ) നോട് പരാതിപ്പെട്ടതും അതിരൂക്ഷമായ ശൈലിയില്‍ അവരെ താക്കീതു ചെയ്തതും. ഇമാം ദാരിമി തന്റെ സുനനിലും ഇമാം നവവിയുടെ ഉസ്താദായ ഇമാം അബൂശാമ തന്റെ കിതാനുല്‍ ബാഇസിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്

നബി(സ)യുടെ ഭാര്യ വെള്ളിയാഴ്ച നോമ്പെടുത്തപ്പോള്‍ അത് മുറിക്കാന്‍ ആവശ്യപ്പെട്ടതും പ്രവാചകന്റെ ആരാധാ കര്‍മ്മത്തെ കേട്ടറിഞ്ഞ മൂന്നുപേര്‍ രാത്രി മുഴുവന്‍ നിസ്കരിക്കുവാനും പകല്‍ മുഴുവന്‍ നോമ്പെടുക്കുവാനും വിവാഹ ജീവിതത്തിലേക്ക്പോലും പ്രവേശിക്കാതെ ആരാധയില്‍ മാത്രം മുഴുകാനും തീരുമാനിച്ചപ്പോള്‍ ശക്തമായ ഭാഷയില്‍ നബി(സ) താക്കീതു ചെയതതും നബി(സ) പഠിപ്പിച്ച ഒരു പ്രാര്‍ത്ഥ കേട്ടുപഠിച്ച ബര്‍റാഅ് ബ്നു ആസിബ്(റ) അതേറ്റുചൊല്ലിയപ്പോള്‍ 'നബിയ്യിക' എന്ന പദത്തിന്റെ സ്ഥാത്ത് 'റസൂലിക' എന്നായി മാറിയപ്പോള്‍ നബി(സ) തിരുത്തി കൊടുത്തതും ഒന്നും മറ്റെന്തെങ്കിലും കാരണം കൊണ്ടായിരുന്നില്ല. ഇങ്ങയൈല്ലാം കണിശമായി പഠിപ്പിക്കപ്പെട്ടവരാണ് ഈ സമുദായമെങ്കിലും ജൂത-ക്രൈസ്തവ പാതയിലേക്ക് ഈ സമുദായം വഴിമാറിപോകുമെന്നും ചെരുപ്പുകള്‍ തമ്മില്‍ ജോഡി ഒക്കും പോലെ ഈ സമൂഹം ജൂത ക്രൈസതവരോട് ജോഡി ഒക്കുമെന്നും നബി(സ) പഠിപ്പിച്ചു (ബുഖാരി)

ഓര്‍ക്കുക! നബി(സ)യുടെ മാതൃകയില്ലാതെ മതത്തില്‍ പുതുതായുണ്ടാക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ ഇസ്‌ലാമിന് പുറത്താണെന്നും (ബിദ്അത്ത്) അതിനാല്‍ അവ ഉപേക്ഷിക്കണമെന്നും ഗൗരവപൂര്‍വ്വം താക്കീത് ചെയ്യുകയാണ് മേല്‍ ഹദീസുകള്‍ ചെയ്യുന്നത്. അപ്പോള്‍, പൂര്‍ത്തിയായ മതത്തിലേക്ക് പുതുതായി കടത്തിക്കൂട്ടുന്ന എല്ലാ സംഗതികളും ബിദ്അത്ത് തന്നെ. അതിനാല്‍, ആരെങ്കിലും മതത്തിന്റെ പേരില്‍ - മതപരിവേഷത്തോടെ - പുതുതായി എന്ത് കടത്തിക്കൂട്ടിയാലും അവ നിഷ്‌കരുണം തള്ളിക്കളയാന്‍ നാം ബാധ്യസ്ഥരാണ്. അത് എത്ര ശ്രേഷ്ഠമായ ആരാധനാകര്‍മ്മങ്ങളാണെങ്കിലും ശരി! അത് ദിക്‌റാകട്ടെ, സ്വലാത്താകട്ടെ, നമസ്‌കാരമാകട്ടെ, മറ്റെന്താകട്ടെ. ബിദ്അത്തുതന്നെ!! അവക്ക് എത്ര നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും, എത്ര ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെങ്കിലും അങ്ങനെ തന്നെ!


ബിദ്അത്തുകൾ എങ്ങനെ തിരിച്ചറിയും?
---------------------------------------------------------------

ഏതെങ്കിലും പ്രത്യേക സന്ദർഭത്തിലോ, സ്ഥലത്തോ, രീതിയിലോ, എണ്ണം നിശ്ചയിച്ചോ ഒരു പ്രത്യേക ആരാധന നമുക്ക്ചെയ്യണം എങ്കിൽ നമുക്ക് അതിനു ഖുർആനിലോ സ്വഹീഹായ ഹദീസിലോ തെളിവ് വേണം. അല്ലാത്തവ നിർമ്മിതമായ പുത്തൻ ആചാരങ്ങളാണു.




ബിദ്അത്തുകളുടെ അപകടങ്ങൾ
---------------------------------------------------


1. ഹൗളുൽ കൗസറിൽ നിന്ന് അകറ്റപ്പെടും
സഹ്ലുബ്നു സഅദ്( റ) വിൽ നിന്ന് നിവേദനം : നബി സ അ പറഞ്ഞു: ഞാൻ ഹൗളിങ്കൽ നിങ്ങളുടെ മുൻപെത്തുന്നതാണു. എന്റെ അരികൽ വരുന്നവർ അതിൽ നിന്ന് കുടിക്കും. അതിൽ നിന്ന് കുടിച്ചവർക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല.
ചില ആളുകൾ എന്റെയടുത്ത് ഹൗളിങ്കൽ വരും. അവരെ ഞാൻ അറിയും, അവർ എന്നെയും അറിയും. പിന്നെ അവരുടെയും എന്റെയും ഇടയിൽ മറ ഇടപ്പെടുന്നതാണു. അപ്പോൾ ഞാൻ പറയും, അവർ എന്റെ സമുദായത്തിൽ പെട്ടവരാണല്ലോ? അപ്പോൾ പറയപ്പെടും: താങ്കൾക്ക് ശേഷം അവർ പുതുതായി ഉണ്ടാക്കിയതിനെ താങ്കൾ അറിയില്ല. തത്സമയം ഞാൻ പറയും, എന്റെ മതത്തെ വ്യതിയാനപ്പെടുത്തിയവർ ദൂരെ പോകട്ടെ.!
 (സ്വഹീഹുൽ ബുഖാരി)


2. സുന്നത്തുകൾ നഷ്ടപ്പെടും
തങ്ങളുടെ പ്രവാചകനു ശേഷം ഒരു സുന്നത്തിൽ നിന്ന്  ഒന്നിനെ നഷ്ടപ്പെടുത്തി യിട്ടല്ലാതെ മതത്തിൽ പുതുതായി കൂട്ടിചേർക്കുന്ന ഒരു സമുദായവുമില്ല;
 ( ത്വബ് റാനി)

3 ബിദ് അത്ത് ചെയ്യുന്നയാൾ തൗബ ചെയ്യുകയില്ല
അല്ലാഹുവിന്റെയടുക്കൽ ഇഷ്ടമുള്ള ഒരു പുണ്യ കർമ്മം എന്ന നിലയി ലാണു ഒരാൾ ഒരു ബിദ് അത്ത് ചെയ്യുക.അത്കൊണ്ട് തന്നെ അയാൾക്ക് അതിൽ യാതൊരു കുറ്റബോധവും ഉണ്ടാവുകയില്ല. അയാൾ അതിൽ പശ്ചാത്തപിക്കുന്ന പ്രശ്നവും ഉദിക്കുന്നില്ല.
അത് കൊണ്ട് തന്നെ അത് സമൂഹത്തിൽ പാപങ്ങളായി അറിയപ്പെടുന്ന മദ്യപാനം, വ്യഭിചാരം പോലെയുള്ളവ ചെയ്യുന്നതിനേക്കാൾ ഇബ് ലീസ് ബിദ് അത്ത് ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നതായി പണ്ടിതന്മാർ പറയുന്നു.

4. സമുദായത്തിൽ ഭിന്നത ഉണ്ടാക്കും
ഇർബാളുബ്ൻ സാരിയ(റ) നിവേദനം: ഒരു ദിവസം നബി(സ) ഞങ്ങളെ ഉപദേശിക്കുവാൻ തുടങ്ങി. ....................... നിങ്ങളുടെ കൂട്ടത്തിൽ എനിക്കുശേഷം ജീവിക്കുന്നവർ ഒരുപാട് ഭിന്നതകൾ കാണാനിരിക്കുന്നു. അപ്പോൾ നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരും സൻമാർഗികളുമായ കലീഫമാരുടെയും ചര്യ മുറുകെ പിടിക്കുക. നിങ്ങൾ അത് അണപ്പല്ലുപയോഗിച്ച് കടിച്ച് പിടിക്കുക. പുതുതായി വരുന്ന ആചാരങ്ങളെ നിങ്ങൾ കരുതിയിരിക്കുക.കാരണം മുഴുവൻ ബിദ്അത്തു കളും വഴികേടിലാകുന്നു.
 (അബൂ ദാവൂദ, തിർമിദി)
5 . മതത്തിൽ അതിരു കടക്കും
അനസ്(റ) പറയുന്നു: മൂന്നുപേര് നബി(സ)യുടെ ആരാധനാ സമ്പ്രദായ ങ്ങളന്വേഷിച്ചു കൊണ്ട് നബി(സ)യുടെ ഭാര്യമാരുടെ വീട്ടില് വന്നു.
നബി(സ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള് അവര്ക്കതു വളരെ കുറഞ്ഞു പോയെന്ന് തോന്നി. അവര് പറഞ്ഞു: നാമും നബിയും എവിടെ? നബി(സ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ.ഒരാള് പറഞ്ഞു: ഞാന് എന്നും രാത്രി മുഴുവന് നമസ്കരിക്കും.മറ്റൊരാള് പറഞ്ഞു: എല്ലാ ദിവസവും ഞാന് നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല.മൂന്നാമന് പറഞ്ഞു: ഞാന് സ്ത്രീകളില് നിന്നകന്ന് നില്ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല.
നബി(സ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോള് അരുളി: നിങ്ങള് ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരുംഅവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്. ഞാന് ചിലപ്പോള് നോമ്പനുഷ്ഠിക്കുകയും ചിലപ്പോള് നോമ്പ് ഉപേക്ഷിക്കുകയുംചെയ്യും. രാത്രി നമസ്കരിക്കുകയുംഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന് എന്റെ സമൂഹത്തില്പ്പെട്ടവനല്ല തന്നെ.\
 (ബുഖാരി.)

6 ശിർക്കന്‍ വാദങ്ങള്‍ 
മിക്ക ബിദ്അത്തിന്റേയും ഗതി പരിശോധിച്ചാൽ അതിൽ ശിർക്കിന്റെ കാലൊച്ച കേൾക്കാവുന്നതാണു. ((ഉദാ: മാലമൗലിദുകളിലെ മഹാത്മക്കാളോടുള്ള പ്രാര്‍ഥനകള്‍ ))



സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്നതും നരഗത്തില്‍ നിന്ന് അകറ്റുന്നതുമായ ഒരു കാര്യവും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാതെ വിട്ടിട്ടില്ല " എന്ന് പ്രവാചകന്‍ പറയുമ്പോള്‍ പിന്നെ നാമെന്തിനാണ്‌ മറ്റു പുതുനിര്‍മിതികളുടെ പിറകെ പോകുന്നത് . അങ്ങനെപോകുന്നവര്‍ക്ക് പ്രവാചകന്റെ ഈ വചനങ്ങളിലും ഖുര്‍ആനിലും വിശ്വാസമില്ല  എന്നല്ലേ മനസ്സിലാക്കേണ്ടത്..?

No comments:

Post a Comment

Note: only a member of this blog may post a comment.